തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷൻ കോച്ച് മനുവിനെതിരെ ഉയർന്ന ലൈംഗിക ആരോപണ വിഷയത്തിൽ ഒടുവിൽ പ്രതികരണവുമായി കെസിഎ.
മനുഷ്യാവകാശ കമ്മീഷനും ഓംബുഡ്സ്മാനും സ്വയമേ കേസെടുത്തതിനുശേഷമാണ് കെസിഎ ഔദ്യോഗികമായി ഇന്ന് പ്രതികരിച്ചത്.
മനുവിനെതിരെ ലൈംഗിക ആരോപണം ഉണ്ടായിട്ടും വീണ്ടും നിയമിച്ചത് തെറ്റായിരുന്നെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു. ആദ്യമായി 2022ൽ മനുവിനെതിരെ ലൈംഗിക ആരോപണം ഉയർന്നെങ്കിലും മനുവിന് അനുകൂലമായി കുട്ടികളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു.മനുവിനെ കെസിഎ സംരക്ഷിക്കുന്നു എന്നത് വസ്തുതാവിരുദ്ധമായ പ്രസ്താവനയാണ്. പരിശീലകർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഏർപ്പെടുത്തും. കേരള ക്രിക്കറ്റ് അസോസിയേഷനിൽ വനിതാ പരാതി പരിഹാര സെൽ രൂപീകരിക്കും.പരിശീലന സമയത്ത് രക്ഷിതാക്കളിൽ ആരെങ്കിലും കുട്ടിയോടൊപ്പം ഉണ്ടാകണമെന്ന നിയമം കർശനമാക്കുമെന്നും വാർത്താസമ്മേളനത്തിൽ കെസിഎ പ്രസിഡണ്ട് പറഞ്ഞു .കുട്ടി പീടിപ്പിക്കപ്പെട്ട തെങ്കാശി ടൂർണമെന്റ് നടന്നത് കെ സി എയുടെ അറിവോടെ അല്ലെന്നും, ആരോപണ വിധേയനായ മനുവിന്റെ പരിശീലക ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.