മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നു മാറി നൽകി എട്ടുമാസമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ.

കണ്ണൂർ : മരുന്നു മാറി നൽകി കുഞ്ഞ് ഗുരുതരാവസ്ഥയിൽ. എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരന്റെ അനാസ്ഥയെ തുടർന്ന് ഗുരുതരാവസ്ഥയിലായത്.
പനിയെ തുടർന്ന് കുട്ടിയെ പഴയങ്ങാടിയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെ ഡോക്ടറിനെ കാണിച്ചു. ഡോക്ടർ കാൽപോൾ മരുന്നിന് കുറുപ്പടി നൽകുകയും ചെയ്തു. തുടർന്ന് പഴയങ്ങാടിയിൽ പ്രവർത്തിക്കുന്ന ഖദീജ മെഡിക്കൽ സ്റ്റോറിൽ എത്തി കുറുപ്പടി നൽകി. എന്നാൽ കാൽപോൾ സിറപ്പിന് പകരം ഫാർമസിസ്റ്റ് നൽകിയത് ഡ്രോപ്സാണ്.
വീട്ടിലെത്തി ഡോക്ടർ നിർദ്ദേശിച്ച പ്രകാരം 5 എം. എൽ മരുന്ന് കുട്ടിക്ക് നൽകി. വൈകിട്ട് വീണ്ടും മരുന്നു നൽകാൻ നോക്കിയപ്പോഴാണ് ബോട്ടിലിൽ മരുന്ന് കുറവുള്ള വിവരം മാതാപിതാക്കൾ ശ്രദ്ധിക്കുന്നത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് കുട്ടിയുമായി ഡോക്ടറുടെ അടുത്ത് എത്തി നൽകിയ മരുന്നിന്റെ ബോട്ടിൽ കാണിക്കുകയും ചെയ്തപ്പോഴാണ് മരുന്നു മാറിയ കാര്യം മാതാപിതാക്കൾ അറിയുന്നത്.
5 എം എൽ l മരുന്നിന് പകരം 500 എം എൽ പവർ ഉള്ള മരുന്നാണ് ഫാർമസിസ്റ്റിന്റെ അനാസ്ഥ മൂലം എട്ടുമാസം പ്രായമായ കുട്ടിക്ക് നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മരുന്ന് ഓവർഡോസ് ആയി കുഞ്ഞിന്റെ കരളിനെ ബാധിച്ചതായി ഡോക്ടർമാർ അറിയിച്ചു.ഗുരുതരാവസ്ഥ തുടർന്നാൽ കരൾ മാറ്റിവയ്ക്കേണ്ടി വരുമെന്നും ഡോക്ടർമാർ അറിയിച്ചു . മരുന്നു മാറിയ വിവരമറിയിക്കാൻ എത്തിയപ്പോൾ
മെഡിക്കൽ ഷോപ്പിൽ നിന്ന് ഭീഷണിയാണ് മറുപടിയായി ലഭിച്ചതെന്നും കുഞ്ഞിന്റെ അച്ഛൻ പറഞ്ഞു