ബലാത്സംഗക്കേസിൽ സിദ്ദിഖിന് വീണ്ടും താത്കാലിക ആശ്വാസം

ദില്ലി : ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു.രണ്ടാഴ്ചത്തേക്ക് ആണ് മാറ്റിവെച്ചത്. നിലവിലെ പരിരക്ഷ രണ്ടാഴ്ച കൂടി ലഭിക്കും.

അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ജാമ്യത്തിൽ പുറത്തുനിൽക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീംകോടതിയിൽ ഉന്നയിച്ചത്.
അന്വേഷണത്തിൽ നിന്ന് ഒളിച്ചോടുന്ന സമീപനം അല്ല സിദ്ദീഖിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നുണ്ടെന്നും പുതിയ സത്യവാങ്മൂലം നൽകാൻ സമയം അനുവദിക്കണമെന്നുമാണ് സിദ്ദീഖിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
തുടർന്നാണ് ജാമ്യപേക്ഷ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചത്.