ലൈംഗികാരോപണ കേസിൽ കുരുങ്ങിയ നടന്മാർക്ക് ഇന്ന് നിർണായ ദിവസം

കൊച്ചി : ലൈംഗികാരോപണ കേസിൽ കുടുങ്ങിയ നടന്മാർക്ക് ഇന്ന് നിർണായക ദിവസം. മുകേഷ്, ഇടവേള ബാബു, അഭിഭാഷകനായ ചന്ദ്രശേഖരൻ എന്നിവരുടെ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതി ഇന്ന് വിധി പറയും.
ലൈംഗികമായി പീഡിപ്പിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് ഇവർ മുൻകൂർ ജാമ്യം തേടിയത് .

അടച്ചിട്ട കോടതിയിൽ നടന്ന വാദത്തിന് ഒടുവിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോർട്ട് ജഡ്ജ് ഹണി എം വർഗീസ് ആണ് ജാമ്യ ഹർജി ഇന്ന് പരിഗണിക്കുന്നത്.
കോടതി തീരുമാനം വന്ന ശേഷം തുടർ നടപടി സ്വീകരിക്കുമെന്നാണ് പ്രത്യേക അന്വേഷണസംഘ എഐജി ജി പൂങ്കുഴലി പറഞ്ഞു.

കഴിഞ്ഞദിവസം നടൻ നിവിൻപോളിക്കെതിരെ ഉയർന്ന അതിക്രൂര ലൈംഗിക പീഡന പരാതിയിൽ ഇരയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി നിവിൻ പോളി.ഇരയുടെ മൊഴിയിൽ മാത്രം കേസെടുക്കരുതെന്നും പരാതി വ്യക്തമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നിവിൻ പോളിക്കെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത് വന്നത് മയക്കുമരുന്ന് നൽകിയശേഷം ദിവസങ്ങളോളം ദുബായിലെ മുറിയിൽ പൂട്ടിയിട്ട് നിവിൻ പോളിയും സുഹൃത്തുക്കളും പീഡിപ്പിച്ച് എന്നാണ് പരാതി. സംഭവം പുറത്തറിയിച്ചാൽ ഭർത്താവിനെയും കുടുംബത്തെയും വാഹനം ഇടിച്ച് കൊലപ്പെടുത്തുമെന്നും സുഹൃത്തുക്കൾ വഴി ഭീഷണി മുഴക്കിയതായും യുവതി പരാതിയിൽ ആരോപിക്കുന്നു.