ശക്തിപ്രകടനവുമായി സ്ഥാനാർത്ഥികൾ കൊട്ടിക്കലാശ നഗരികളിലേയ്ക്ക്

മലപ്പുറം : സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ കൊട്ടിക്കലാശവുമായി സ്ഥാനാർത്ഥികളും അണികളും ഒത്തുചേർന്നു. മണ്ഡലങ്ങളെ ഇളക്കിമറിച്ചാണ് സ്ഥാനാർഥികളുടെ റോഡ് ഷോ . വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഒത്തുകൂടിയ വിവിധ പാർട്ടികളുടെ സമാഗമം അണികൾക്കും പുതുതലമുറക്കും ഒരുപോലെ ആവേശം പകർന്നു.
കൊടുംചൂടിനെ വകവയ്ക്കാതെ പ്രായഭേദമന്യേ ആയിരക്കണക്കിന് പ്രവർത്തകരാണ് ഓരോ പ്രദേശങ്ങളിലും പാർട്ടി കൊടികളുമായി എത്തിച്ചേർന്നത്.
പരസ്യപ്രചാരണം അവസാനിക്കുന്നതിനു മുന്നോടിയായുള്ള കൊട്ടികലാശം വിവിധ പാർട്ടികളുടെ ശക്തിപ്രകടനം കാഴ്ചവയ്ക്കാനുള്ള വേദിയായിട്ടാണ് ആയാണ് പ്രവർത്തകർ കണക്കാക്കുന്നത്.
ഇന്ന് ആറുമണിയോടെയാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്.
അതേസമയം മലബാറിലെ ചില മേഖലകളിൽ കൊട്ടികലാഷത്തിനിടെ ഉണ്ടായ തർക്കങ്ങൾ സംഘർഷത്തിലേക്ക് വഴിമാറി. തമിഴ്നാട്ടിൽ നിന്ന് എത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം ഇരുവിഭാഗത്തെയും അനിയനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.