കൊല്ലം: നഗരത്തിൽ രണ്ടിടങ്ങളിലായി
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ കഞ്ചാവും ഹെറോയിനും പിടികൂടി. പശ്ചിമബംഗാൾ ബിനായിർ കലൈബാരി സ്വദേശി അനോവർ ഹൊസൈൻ(31), കൊല്ലം താലൂക്കിൽ പള്ളിമൺ വില്ലേജിൽ ചാലക്കര പണയിൽ വീട്ടിൽ സംഗീത് (36) എന്നിവരെയാണ് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് ഉമയനല്ലൂർ ഭാഗത്തു നടത്തിയ പരിശോധനയിലാണ് നോവർ ഹൊസൈനിൽ നിന്നും 1.415 കിലോഗ്രാം കഞ്ചാവും , 3 ഗ്രാം ഹെറോയിനും കണ്ടെടുത്തത്. പള്ളിമൻ ഭാഗത്ത് നടത്തിയ പരിശോധനയിൽ സംഗീതിൽ നിന്നും 7.673 കിലോഗ്രാം കഞ്ചാവും പിടികൂടി.
എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഗീതിനെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. ഇയാളുടെ വീട്ടിൽ നിന്നും വടിവാളും കണ്ടെത്തിയിട്ടുണ്ട്.
എക്‌സൈസ് ഇൻസ്പെക്ടർ സി. പി ദിലീപിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ജെ ആർ പ്രസാദ്‌കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ബി.എസ് അജിത്. എം.ആർ അനീഷ്, ജൂലിയൻ ക്രൂസ്, ജോജോ, ബാലു എസ് സുന്ദർ, പി.സൂരജ്, എച്ച് അഭിരാം വനിതാ സിവിൽ എക്സൈസ് ഓഫിസർ വർഷ വിവേക് സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ എസ് കെ സുഭാഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്